SignIn
Kerala Kaumudi Online
Sunday, 20 October 2024 8.08 AM IST

ബയോ കോട്ടിംഗിൽ ജീവിതം പച്ചതൊടീച്ച് ദമ്പതികൾ

Increase Font Size Decrease Font Size Print Page

k
നിതീഷും അനുവും

 കപ്പിലും പേപ്പറിലും പ്ളാസ്റ്റിക്കിന് ബദൽ

തിരുവനന്തപുരം: പേപ്പർ കപ്പുകളുടെയും പ്ലേറ്റുകളുടെയും പുറത്തുള്ള പ്ലാസ്റ്റിക്ക് കോട്ടിംഗിന് ബദലായി ഭക്ഷ്യഎണ്ണയിൽ നിന്ന് പരിസ്ഥിതി സൗഹൃദ ബയോ-പേപ്പർ കോട്ടിംഗ് സംരംഭവുമായി ദമ്പതികൾ. കൊവിഡുകാലത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ നിതീഷ് സുരേന്ദ്രനും (45), ഭാര്യ അനുവുമാണ് (40) 'വാർസ്യ' എന്ന സംരംഭത്തിന് പിന്നിൽ. മികച്ച മാനുഫാക്ചറിംഗ് സംരംഭത്തിനുള്ള സർക്കാരിന്റെ അവാർഡും സ്വന്തമാക്കി.

2020ൽ കഴക്കൂട്ടത്ത് കമ്പനി തുടങ്ങി. 2022ലാണ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്. ബയോടെക്നോളജി പി.ജി ബിരുദധാരിയായ അനുവിന്റെ ശാസ്ത്രജ്ഞാനം കരുത്തേകി. സോയാബീൻ എണ്ണയാണ് ഉപയോഗിക്കുന്നത്. പാപ്പനംകോട്ടാണ് നിർമ്മാണ യൂണിറ്റ്. എണ്ണയുടെ ഘടന മാറ്റി കട്ടിയുള്ള ബയോ കോട്ടിംഗായി മെഷീൻ മാറ്റിയെടുക്കും. ഇതിനെ പേപ്പറിൽ തേച്ചുപിടിപ്പിക്കും. ബയോ കോട്ടഡ് പേപ്പർ മാത്രമായും കോട്ടിംഗ് ചെയ്ത കപ്പുകളും വിൽക്കും.

കോട്ടഡ് പേപ്പർ കിലോയ്ക്ക് 150 രൂപയാണ്. കപ്പ് ഒന്നിന് ഒരു രൂപയാണ്. ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന ബയോ പൗച്ചിന് മൂന്ന് രൂപയും. ഭക്ഷണങ്ങളിൽ നിന്നുള്ള എണ്ണ പുറത്തേക്ക് പടരില്ല.

പൂജപ്പുര സെൻട്രൽ ജയിലിലെ ചപ്പാത്തി വിളമ്പുന്ന പ്ലേറ്റിൽ പേപ്പർ കോട്ടിംഗിന് ഓർഡർ ലഭിച്ചിട്ടുണ്ട്. വന്ദേഭാരതുമായും ചർച്ച നടക്കുന്നുണ്ട്. താജ്, ഹിൽട്ടൺ തുടങ്ങിയ ഹോട്ടലുകൾക്കും നൽകുന്നു.

തവിടുവച്ച് ഉണ്ടാക്കുന്ന പാത്രങ്ങളിൽ ഈ കോട്ടിംഗ് ഉപയോഗിച്ചാൽ ഒരു വർഷം വരെ ഉപയോഗിക്കാം. രാജ്യത്ത് പ്ലാസ്റ്റിക്ക് ഉപയോഗം കുറഞ്ഞ സ്റ്റാർട്ടപ്പുകളിൽ നിന്ന് സൊമാറ്റോ തിരഞ്ഞെടുത്ത മികച്ച 10 സംരംഭത്തിൽ വാർസ്യയും ഇടംപിടിച്ചു.

രണ്ടാംവരവ് പൊതിച്ചോറ് വിറ്റ്

ഒമാനിൽ ഹോട്ടൽ ബിസിനസ് ആയിരുന്നു നിതീഷിന്. ലോക്ഡൗണിൽ ബിസിനസ് തകർന്നു. കാറ്ററിംഗ് കമ്പനിയിലെ അനുവിന്റെ ജോലിയും നഷ്ടമായി. ഇക്കാലത്ത് ഒമാനിലെ വീട്ടിൽ പൊതിച്ചോറ് തയ്യാറാക്കി വിറ്റു. കേരളത്തിലെത്തി കമ്പനികളിൽ നിന്ന് ഹോൾസെയിലായി പേപ്പർ കപ്പുകൾ വാങ്ങി വിറ്രു. സ്വന്തമായി കപ്പുകൾ നിർമ്മിക്കാൻ സമ്പാദ്യങ്ങളെല്ലാം ഉപയോഗിച്ചു. 45 ലക്ഷം മൂലധനം. തുടക്കത്തിൽ സി.എസ്.ഐ.ആർ, എൻ.ഐ.ഐ.എസ്.ടി എന്നിവയുടെ സാങ്കേതിക പിന്തുണ ലഭിച്ചു. സ്റ്റാർട്ടപ്പ് മിഷൻ, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നിവയുടെ ഗ്രാന്റ് ലഭിച്ചു. തിരുവനന്തപുരം മണക്കാടാണ് താമസം. മക്കൾ സച്ചിദ്, ശ്രദ്ധ.

ഞങ്ങൾക്കിടയിലെ ചേർച്ചയാണ് സംരംഭത്തിന്റെ വിജയം. അല്ലലില്ലാതെ ജീവിക്കാനുള്ളത് പുതിയ ബിസിനസ് തരുന്നു.

- നിതീഷ്, അനു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BIO COATING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.