തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ലഭിച്ച 325 ബോണസ് തർക്കങ്ങളും രമ്യമായി പരിഹരിച്ച് തൊഴിൽ വകുപ്പ്. ഇതിനായി വിപുലമായ തയ്യാറെടുപ്പുകൾ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വകുപ്പ് നടത്തിയിരുന്നു.
സംസ്ഥാനത്തെ സോമിൽ തൊഴിലാളികൾക്ക് 13 ദിവസത്തെ ശമ്പളം ബോണസായി 7ന് മുമ്പ് വിതരണം ചെയ്യും.
ഡെപ്യൂട്ടി ലേബർ കമ്മിഷണർ സിന്ധു കെ.എസ് തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികളുമായി ലേബർ കമ്മിഷണറേറ്റിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
സ്പിന്നിംഗ് മില്ലുകളിലെ തൊഴിലാളികൾക്ക് മിനിമം ബോണസിന് പുറമേ ഹാജർ ഒന്നിന് 12 രൂപ പ്രകാരം അറ്റൻഡൻസ് ഇൻസെന്റീവ് നൽകാൻ ലേബർ കമ്മിഷണർ നവ്‌ജോത് ഖോസയുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചു. അഡി.ലേബർ കമ്മിഷണർ കെ.ശ്രീലാൽ, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, മാനേജ്‌മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |