ന്യൂഡൽഹി: ബഫർ സോണിൽ നിന്നും ജനവാസകേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഇന്ന് ഹർജി നൽകുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരുന്നെങ്കിലും വിശദമായ ചർച്ചകൾക്ക് ശേഷം മതിയെന്ന് തീരുമാനം. മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇന്നലെ ഡൽഹിയിൽ അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് സംസ്ഥാന സർക്കാരിന്റെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. സുപ്രീംകോടതി വിധിയിൽ ഭേദഗതിയോ വ്യക്തതയോ വരുത്താൻ മിസലേനിയസ് പെറ്റീഷൻ നൽകാനായിരുന്നു ആദ്യം ആലോചിച്ചിരുന്നതെങ്കിലും അതിന് ചില പരിമിതികളുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണിത്. കേരളത്തിലേതുപോലെ വിധി പ്രതിസന്ധി സൃഷ്ടിച്ച മറ്റു സംസ്ഥാനങ്ങളുമായും ചർച്ച ചെയ്യും. അഡ്വക്കേറ്റ് ജനറൽ മുഖ്യമന്ത്രിയുമായും വിശദമായ ചർച്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |