മലപ്പുറം: സെപ്തംബർ അഞ്ചിന് ചേർന്ന കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കും വെള്ളാപ്പള്ളി നടേശനും ഡോക്ടറേറ്റ് ബഹുമതി നൽകുന്നത് സംബന്ധിച്ച് ഔദ്യോഗിക ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് സർവകലാശാല രജിസ്ട്രാർ ഡോ.ഇ.കെ.സതീഷ് അറിയിച്ചു.
സിൻഡിക്കേറ്റിലെ ഏതെങ്കിലും ഒരംഗത്തിന്റെ പ്രമേയത്തിലൂടെയല്ല ഡി-ലിറ്റ് ശുപാർശ ചെയ്യപ്പെടുന്നത്. ഡോ. പി. വിജയരാഘവൻ അദ്ധ്യക്ഷനായ മൂന്നംഗ സമിതി ഡി-ലിറ്റ് നാമനിർദ്ദേശങ്ങൾക്കായി നിലവിലുണ്ട്. ആർക്കെങ്കിലും ഡി-ലിറ്റ് നൽകുന്നതിനുള്ള നിർദ്ദേശം ഈ സമിതിയിൽ എത്തുകയും സിൻഡിക്കേറ്റിൽ തീരുമാനമെടുക്കുകയുമാണ് ചെയ്യുക. സിൻഡിക്കേറ്റ് തീരുമാനം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റ് അംഗീകരിച്ച ശേഷം ചാൻസലറുടെ അനുമതിയോടെയാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |