തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വി.സി നിയമനം സംബന്ധിച്ച് ഗവർണർക്ക് കത്തെഴുതിയ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ മൗനം കുറ്റസമ്മതമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ ധാർമ്മികാവകാശമില്ല. രാജി വച്ചില്ലെങ്കിൽ മുഖ്യമന്ത്രി രാജി എഴുതി വാങ്ങണം. കഴിഞ്ഞ മന്ത്രിസഭയിലെ ഇ.പി. ജയരാജനും കെ.ടി. ജലീലിനും രാജിവയ്‌ക്കേണ്ടിവന്ന സമാന സാഹചര്യമാണ് ഇവിടെയുമുണ്ടായത്. കത്തെഴുതിയതിലൂടെ സ്വജനപക്ഷപാതവും അഴിമതിയും വ്യക്തമായിരിക്കുകയാണ്.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഉടൻ ലോകായുക്തയെ സമീപിക്കാൻ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ ജോർജ്ജ് പൂന്തോട്ടത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ന് അട്ടപ്പാടിയിൽ
ഇന്ന് അട്ടപ്പാടിയിൽ പോകുമെന്ന് ചെന്നിത്തല അറിയിച്ചു. ആദിവാസിപ്രശ്നങ്ങൾ അടിയന്തര ശ്രദ്ധ നൽകി പരിഹരിക്കുന്നതിന് പകരം ആദിവാസികളുമായി അടുപ്പമുണ്ടായിരുന്ന കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ മാറ്റിയതടക്കം തെറ്റായ തീരുമാനങ്ങളാണ് സർക്കാരെടുക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |