കോട്ടയം : വൈക്കം സത്യഗ്രഹ ശതാബ്ദിയുമായി ബന്ധപ്പെട്ട് പി.ആർ.ഡിയുടെ പരസ്യത്തിൽ സി.കെ.ആശ എം.എൽ.എയുടെ പേരും, ചിത്രവും ഉൾപ്പെടുത്താത്തതിൽ
വിമർശനം.
പി.ആർ.ഡിയുടെ നടപടി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി.ബിനു സർക്കാരിന് പരാതി നൽകി. പിന്നാലെ, വിവാദം ശമിപ്പിക്കാനുള്ള പ്രസ്താവനകളുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും, ആശയും രംഗത്തെത്തി.
പത്രപ്പരസ്യങ്ങളിൽ നിന്ന് എം.എൽ.എയെ ഒഴിവാക്കിയതിനെതിരെ ചടങ്ങിന് ശേഷമാണ് പരാതിയുമായി ബിനു രംഗത്തെത്തിയത്. വിവാദം ചടങ്ങിന്റെ ശോഭ കെടുത്തുമെന്ന് മനസിലാക്കിയ കാനം ,പിന്നാലെ ജില്ലാ കൗൺസിലിനെ തള്ളി. ആശയെ പരസ്യത്തിൽ നിന്ന് ഒഴിവാക്കിയതിൽ പരാതിയില്ലെന്നും ,പരിഗണന ലഭിച്ചില്ലെന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിക്ക് പരാതിയുള്ളതായി അറിയില്ലെന്നും കാനം പറഞ്ഞു. തനിക്ക് അർഹമായ പരിഗണന ലഭിച്ചെന്ന് ആശയും ഫേസ്ബുക്കിൽ കുറിച്ചു. പരസ്യം നൽകിയത് പി.ആർ.ഡി ഉദ്യോഗസ്ഥരാണ്. അവരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ സർക്കാർ പരിശോധിക്കുമെന്നും കുറിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |