സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണം പരാജയപ്പെട്ടു. രോഗികൾ 40 ലക്ഷം കവിഞ്ഞിട്ടും കൊവിഡ് ആരോഗ്യഡേറ്റ കേരളം മാത്രം മറച്ചുവയ്ക്കുകയാണ്. ഇത് മൂന്നാം തരംഗം തടയാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നത് തടസപ്പെടുത്തും. ഡേറ്റാ വിശകലനം നടക്കാത്തത് ഗവേഷണത്തെ ബാധിച്ചു. ഒരാൾ പോസിറ്റീവായാൽ രോഗം പകർന്നവരെ കണ്ടെത്താനുള്ള കോൺടാക്ട് ട്രേസിംഗ് കേരളത്തിൽ പരാജയമാണ്. ഒരാൾ പോസിറ്റീവ് ആയാൽ 20 പേരെ ടെസ്റ്റ് ചെയ്യണമെന്നിരിക്കെ 1:1.5 ആണ് കേരളത്തിലെ കണക്ക്. വാക്‌സിൻ ചലഞ്ച് ഫണ്ടായി സ്വരൂപിച്ച 817 കോടിയിൽ 29 കോടി മാത്രമാണ് ചെലവിട്ടത്. ഈ പണം സ്വകാര്യ ആശുപത്രികളിൽ വാക്‌സിന് സബ്‌സിഡി നൽകാൻ ഉപയോഗിക്കണം. ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള ചില ഐ.എ.എസ്. ഉദ്യോഗസ്ഥർ കൊവിഡ് നിയന്ത്രണം ഹൈജാക്ക് ചെയ്തു. ഉദ്യോഗസ്ഥർ എഴുതി നൽകുന്നതിനു താഴെ ഒപ്പുവയ്ക്കാതെ ഭരണാധികാരികൾ സാമാന്യ ബുദ്ധി ഉപയോഗിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |