രണ്ടു പ്രതികൾ ഒളിവിൽ
കോഴിക്കോട്: പ്രണയം നടിച്ച് വിളിച്ചുവരുത്തിയ കൊല്ലത്തുകാരിയായ വിവാഹമോചിതയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. ഒളിവിൽപ്പോയ രണ്ടുപേരെ
തെരയുന്നു.
അത്തോളി സ്വദേശികളായ കോളിയോട്ടുതാഴം കവലയിൽ മീത്തൽ വീട്ടിൽ കെ.എ.അജ്നാസ് (36), ഇടത്തിൽതാഴം നെടുവിൽപൊയിൽ വീട്ടിൽ എൻ.പി.ഫഹദ് (36) എന്നിവരെയാണ് മെഡിക്കൽ കോളേജ് അസി.കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട 32 കാരിയെ ഒന്നാം പ്രതി അജ്‌നാസ് പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വരുത്തുകയായിരുന്നു. ട്രെയിനിൽ എത്തിയ യുവതിയെ അജ്നാസും ഫഹദും കാറിൽ ചേവരമ്പലത്തെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി. ആദ്യം പീഡനത്തിരയാക്കിയത് അജ്നാസാണെന്നും പിന്നീട് മദ്യവും ലഹരിമരുന്നും നൽകി മയക്കിയശേഷം മറ്റു മൂന്നു പേർക്ക് വിട്ടുകൊടുത്തെന്നും അസി. കമ്മിഷണർ പറഞ്ഞു. യുവതി അബോധാവസ്ഥയിലായതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം പ്രതികൾ കടന്നു. ബോധം തിരിച്ചുകിട്ടിയ യുവതി ഡോക്‌ടറോട് വിവരങ്ങൾ വെളിപ്പെടുത്തി. ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. യുവതി നൽകിയ മൊബൈൽ നമ്പർ പിന്തുടർന്നാണ് രണ്ടു പ്രതികളെ അതിവേഗം പിടികൂടിയത്. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് യുവതിയെ ബ്ളാക്ക് മെയിൽ ചെയ്യാനായിരുന്നു പദ്ധതി. പ്രതികൾ മുമ്പും ഈ ഫ്ളാറ്റ് അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ട്.
മൂന്നാഴ്ച മുമ്പ് മാനസിക വികാസം കുറഞ്ഞ യുവതി ചേവായൂർ സ്റ്റേഷൻ പരിധിയിൽ കൂട്ടമാനഭംഗത്തിന് ഇരയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |