SignIn
Kerala Kaumudi Online
Friday, 03 May 2024 6.49 AM IST

ഭരണകൂട ഭീരതയ്ക്ക് ഇര: ക്രൈം നന്ദകുമാർ

nandakumar

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ വിവരങ്ങൾ പുറത്തുവിട്ടതിന്റെ വൈരാഗ്യം പൊലീസിനെ ഉപയോഗിച്ച് സർക്കാർ നടപ്പാക്കുകയാണെന്നും താൻ ഭരണകൂടതയുടെ ഇരയാണെന്നും ക്രൈം നന്ദകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തനിക്കെതിരെ മുൻ ജീവനക്കാരി നൽകിയ പരാതി വ്യാജമാണ്. ഒരു തെളിവുമില്ലെന്ന് കണ്ടെത്തിയതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരായ വീണാജോർജും മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ പി. ശശിയുമാണ് തനിക്കെതിരെ പ്രവർത്തിക്കുന്നത്. ഓഫീസ് റെയ്ഡ് ചെയ്ത് പൊലീസ് തെളിവുകളെല്ലാം കൈക്കലാക്കി. ഹാർഡ് ഡിസ്കും സി.സി.ടിവി കാമറയും കസ്റ്റഡിയിലെടുത്തു. 34 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. ക്രിമിനിലുകളെ ഉപയോഗിച്ച് വകവരുത്തിയേക്കുമെന്നതിനാൽ പൊലീസ് സുരക്ഷയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്കെതിരായ തെളിവുകളാണ് ചോദ്യം ചെയ്യലിൽ പൊലീസ് ആവശ്യപ്പെട്ടതെന്നും പരാതിയെക്കുറിച്ച് ചോദിച്ചില്ലെന്നും നന്ദകുമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME NANDAKUMAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.