കൊച്ചി: ഗാന്ധിജയന്തി ദിനമായ നാളെ സ്കൂളുകൾ തുറന്ന് ലഹരിവിരുദ്ധ പരിപാടികൾ നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പാലിക്കേണ്ടെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി) തീരുമാനിച്ചത് കണക്കുകൂട്ടിത്തന്നെയെന്ന് സൂചന.
രൂപതകളിൽ വിശ്വാസപരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകൾ നാളെ നടക്കുന്നുണ്ട്. ആചാരാനുഷ്ഠാനങ്ങളിൽ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും പങ്കെടുക്കണം. വിശ്വാസപരമായ കാര്യങ്ങൾക്ക് മാത്രമായി ഞായറാഴ്ചകൾ നീക്കിവയ്ക്കാനാണ് തീരുമാനം. മറ്റൊരുദിവസം പരിപാടി സംഘടിപ്പിച്ച് സർക്കാരിന്റെ നിർദ്ദേശത്തോട് സഹകരിക്കാമെന്നാണ് നിലപാട്.
ഫയൽതീർപ്പിൽ തുടങ്ങിയ വിയോജിപ്പ്
കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ജൂലായ് മൂന്നിന് ഞായറാഴ്ച ഓഫീസുകൾ തുറന്നുപ്രവർത്തിച്ചിരുന്നു. പി.എസ്.സിയുടെ ഉൾപ്പെടെ മത്സരപ്പരീക്ഷകളും പരിശീലന പരിപാടികളും ഞായറാഴ്ചകളിൽ നടത്തിയതാണ് സഭകളെ പ്രകോപിപ്പിച്ചത്. ഇത് ക്രൈസ്തവർക്കെതിരായ നീക്കമെന്ന ആരോപണത്തെ തുടർന്നാണ് ഞായറാഴ്ചകളിലെ പരിപാടികളുമായി സഹകരിക്കേണ്ടെന്ന തീരുമാനമെന്ന് സഭാ വൃത്തങ്ങൾ പറഞ്ഞു.
'' ഞായറാഴ്ച സഭയെ സംബന്ധിച്ച് വളരെ പ്രാധാന്യം അർഹിക്കുന്നതും ദൈവം നൽകിയ 10 കല്പനകൾ അനുസരിക്കുന്നതിന്റെ ഭാഗവുമാണ്. വിശ്വാസികൾക്ക് അന്ന് ദൈവാരാധനയിൽ സംബന്ധിക്കുകയും കുട്ടികൾക്ക് വിശ്വാസപരിശീലനം നൽകുകയും ചെയ്യണം.""
ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്
ചെയർമാൻ
സിറോ മലബാർ പബ്ളിക് അഫയേഴ്സ് കമ്മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |