തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ കുഴിനഖം ചികിത്സിക്കാൻ വിളിച്ചുവരുത്തിയ ജില്ലാകളക്ടർ ജെറോമിക് ജോർജിന് വീഴ്ച വന്നിട്ടില്ലെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്. ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടറെ വിളിച്ചുവരുത്താൻ അധികാരമുണ്ട്. ഇക്കാര്യം കേന്ദ്ര ചട്ടങ്ങളിലുണ്ട്. അധികാര ദുർവിനിയോഗം നടന്നിട്ടില്ലെന്നും മുഹമ്മദ് ഹനീഷ് വിശദീകരിക്കുന്നു. റിപ്പോർട്ട് ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന് കൈമാറി. കളക്ടറുടെ വീട്ടിൽ പോയ ഡോ.ഉണ്ണികൃഷ്ണൻ, പോകാൻ വിസമ്മതിച്ച പേരൂർക്കട ജില്ലാ ആശുപത്രിയിലെ ഡോ.അനിൽ രാധാകൃഷ്ണൻ എന്നിവരെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുവരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |