SignIn
Kerala Kaumudi Online
Friday, 26 April 2024 6.30 AM IST

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സി.എ.ജി റിപ്പോർട്ട്

debt

തിരുവനന്തപുരം: കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട്. സംസ്ഥാനത്തിന്റെ മൊത്തം ചെലവ് 2015-16ൽ 87,032 കോടി ആയിരുന്നത് 31.43 ശതമാനം വർദ്ധനയോടെ 2019-2020ൽ 1,14,385 കോടി ആയെന്ന് ഇന്നലെ നിയമസഭയിൽവച്ച റിപ്പോർട്ടിൽ പറയുന്നു. ബഡ്‌ജറ്റിന് പുറത്തുനിന്നുള്ള വായ്‌പയടക്കം സംസ്ഥാനത്തിന്റെ പൊതുകടം 2,74,136 കോടിയാണ്. മുൻവർഷം 31.05 ശതമാനം ആയിരുന്നത് 1.02 ശതമാനം വർദ്ധിച്ച് 32.07 ശതമാനം ആയി. കടം വാങ്ങുന്നത് തുടരുകയാണെങ്കിൽ സർക്കാർ കൂടുതൽ പലിശ നൽകേണ്ടി വരും. ഇത് വളർച്ച കുറയ്‌ക്കുക മാത്രമല്ല ഭാവി തലമുറയ്‌ക്ക് ഭാരമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2015-16 ൽ 69,033 കോടിയായിരുന്ന റവന്യു വരുമാനം 2019- 20ൽ 90,225 കോടിയായി. എന്നാൽ, റവന്യു ചെലവ് 2015-16ൽ 78,690 കോടിയിൽ നിന്ന് 33 ശതമാനം വർദ്ധിച്ച് 2019-20ൽ 1,04,720 കോടിയായി. ആകെ റവന്യു വരുമാനത്തിന്റെ 21 ശതമാനവും വായ്‌പാ തിരിച്ചടവിനാണ് സർക്കാർ ചെലവിടുന്നതെന്നത് ആശങ്കപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ റവന്യു, ധനകമ്മികൾ യഥാക്രമം 2,341.49 കോടിയും 13,143.32 കോടിയുമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റവന്യു വരുമാനത്തിൽ 31 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായതെങ്കിലും ചെലവ് 92 ശതമാനം വരെ ഉയർന്ന് നിൽക്കുകയാണ്.

സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക ബാദ്ധ്യത 2015-16ലെ 1,60,539 കോടിയിൽ നിന്ന് 65 ശതമാനം വർദ്ധിച്ച് 2019-20ൽ 2,65,362 കോടിയായി. മൂലധനച്ചെലവ് 2015-16ൽ 7500 കോടിയായിരുന്നത് 2019-20ൽ 8455 കോടിയായപ്പോഴും അത് ആകെ ചെലവിന്റെ 12 ശതമാനം മാത്രമേയാകുന്നുള്ളൂ. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ശരാശരി വരുമാനം അഞ്ച് വർഷത്തിനിടെ 1.39 ശതമാനം മാത്രമായപ്പോൾ, 2015-16 മുതൽ 2019-20 വരെ 7.33 ശതമാനം കടം തിരിച്ചടയ്‌ക്കാനായി സർക്കാർ വിനിയോഗിച്ചു . ഇതേകാലയളവിൽ നഷ്ടത്തിലായ സ്ഥാപനങ്ങൾ പുനരുദ്ധരിക്കാൻ 292.68 കോടിയും 15.04 കോടി പൂർണമായും തകർന്ന സ്ഥാപനങ്ങൾക്കുമായും ചെലവിട്ടു.

 നികുതി വരുമാനത്തിൽ

വളർച്ചയുണ്ടായില്ല

നികുതി വരുമാനത്തിൽ വളർച്ചയുണ്ടായിട്ടില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോർട്ടിലുണ്ട്. 2018-19ൽ 50,644 കോടിയായിരുന്ന നികുതി വരുമാനം 321 കോടി കുറഞ്ഞ് 50,323 കോടിയായി. എന്നാൽ, നികുതിയേതര വരുമാനം 2019-20ൽ മുൻ വർഷത്തെക്കാൾ നാല് ശതമാനം വർദ്ധിച്ച് 482 കോടിയായി. സംസ്ഥാനത്തിന്റെ പ്രധാന നികുതിയേതര വരുമാനം ലോട്ടറിയിൽ നിന്നുള്ളതാണ്. തനതുവർഷം ആകെ വരുമാനത്തിൽ ലോട്ടറിയുടെ വിഹിതം 81 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മൊത്തം ചെലവ് (കോടിയിൽ)

2015-16- 87,032

2019-20- 1,14,385

സാമ്പത്തിക ബാദ്ധ്യത(കോടിയിൽ)

2015-16- 1,60,539

2019-20- 2,65,362

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEBT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.