തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഒരാഴ്ച പിന്നിടുമ്പോൾ ബലാൽസംഗക്കേസിന്റെ തെളിവെടുപ്പിനിടെ പരാതിക്കാരിയുടെ വീട്ടിൽ നിന്ന് എം.എൽ.എയുടെ ടീഷർട്ടും മദ്യക്കുപ്പിയുമുൾപ്പെടെയുളള തെളിവുകൾ കണ്ടെത്തി അന്വേഷണസംഘം.
പീഡനത്തിനിരയാക്കിയ ദിവസം എം.എൽ.എ ധരിച്ചിരുന്ന ടീഷർട്ടാണിതെന്ന് യുവതി തിരിച്ചറിഞ്ഞതോടെ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറാൻ വസ്ത്രം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.യുവതിയുടെ വീട്ടിൽ എം.എൽ.എ തങ്ങിയ മുറിയിൽ നിന്ന് മുന്തിയ ഇനംവിദേശ മദ്യത്തിന്റെ കുപ്പിയും കണ്ടെത്തി.പേട്ടയിലെ തന്റെവീട്ടിൽ വച്ച് എം.എൽ.എ തന്നെ പീഡിപ്പിച്ചതായി യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെക്രൈംബ്രാഞ്ച് അസി.കമ്മിഷണർ അനിൽകുമാറിന്റെസംഘം തെളിവെടുപ്പിനെത്തിയത്.
നഗരത്തിലും ജില്ലയ്ക്ക് പുറത്തുമായി ഏഴ് സ്ഥലങ്ങളിൽ വച്ച് യുവതി എം.എൽ.എയുടെ പീഡനത്തിനിരയായതിൽ കോവളം,പേട്ട എന്നിവിടങ്ങളിലെ നാല് കേന്ദ്രങ്ങളിലെ തെളിവെടുപ്പ് പൂർത്തിയായി.എറണാകുളം കളമശേരിയിലെ വില്ലയിലും പെരുമ്പാവൂർ പുല്ലഴിയിലെ എം.എൽ.എയുടെ വീട്ടിലും ക്രൈംബ്രാഞ്ച് സംഘത്തിന് ഇനി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.ഇന്നോ നാളെയോ യുവതിയുമായി അന്വേഷണ സംഘം എറണാകുളത്ത് തെളിവെടുപ്പ് നടത്തും.അതേസമയം ഓൺലൈൻ മാദ്ധ്യമങ്ങൾ തന്നെ അപമാനിച്ചതായി ആരോപിച്ച് യുവതി ഇന്നലെ കമ്മിഷണർക്ക് നൽകിയ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഇത് കൂടാതെ നെയ്യാറ്റിൻകര കോടതിയിൽ ഓൺലൈൻ ചാനലുകൾക്കെതിരെ സ്വകാര്യ അന്യായം ഫയൽചെയ്യാനുള്ള ശ്രമങ്ങളും യുവതി ആരംഭിച്ചു.
കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുമെന്ന ധാരണയിൽ കെ.പി.സി.സി ഓഫീസിലുൾപ്പെടെ നിരീക്ഷണംനടത്തിയിരുന്നു.എം.എൽ.എയുടെ ഭാര്യ,ഡ്രൈവർ അഭിജിത്ത്,പി.എ.ഡാനിപോൾ എന്നിരോട് ഹാജരാകാൻ നോട്ടീസ് നൽകി രണ്ട് ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാൻ ഇവർ തയ്യാറായിട്ടില്ല.20നാണ് എം.എൽ.എയുടെ മുൻകൂർ ജാമ്യഹർജി കോടതി പരിഗണിക്കാനിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |