തിരുവനന്തപുരം: സംസ്ഥാനത്തെ 42 തദ്ദേശവാർഡുകളിൽ 182 സ്ഥാനാർത്ഥികൾ നാളെ ജനവിധി തേടും. കാസർകോട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലെ 2 കോർപ്പറേഷൻ, 7 മുനിസിപ്പാലിറ്റി, 2 ബ്ലോക്ക് പഞ്ചായത്ത്, 31ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. 79 പേർ സ്ത്രീകൾ മത്സരിക്കുന്നു. 36,490 പുരുഷൻമാരും 41,144 സ്ത്രീകളും ഉൾപ്പെടെ മൊത്തം 77,634 വോട്ടർമാരാണുള്ളത്.
വോട്ടെടുപ്പിന് 94 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചു. രാവിലെ ആറ് മണിക്ക് മോക്ക് പോൾ നടത്തും. ഏഴുമണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് തീരും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെണ്ണൽ മേയ് 18 ന് രാവിലെ 10 മണിക്ക്. ഫലം lsgelection.kerala.gov.in സൈറ്റിലെ TRENDൽ അറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |