കൊച്ചി: ഉത്സവകാലത്ത് ക്ഷേത്രങ്ങൾ തോറുമുള്ള യാത്രയ്ക്കിടെ ആനകൾക്കും പാപ്പാന്മാർക്കും വേണ്ടത്ര വിശ്രമം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതുറപ്പാക്കാൻ ജില്ലാ തലത്തിൽ സർക്കാർ നിരീക്ഷണ സമിതികൾക്ക് രൂപം നൽകണം. എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ആനകൾക്ക് കുളിക്കാൻ ക്ഷേത്രങ്ങളിൽ വലിയ ടാങ്കുകളോ കുളങ്ങളോ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സൊസൈറ്റി ഫോർ എലിഫന്റ് വെൽഫെയർ നൽകിയ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ഹർജിയിൽ സർക്കാരിനു പുറമേ തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകൾക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി ജൂലായ് 26ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |