തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് അടിയന്തര അദാലത്ത് നടത്തുന്നു. 2022 മാർച്ച് 31 വരെയുള്ള കുടിശിക ഫയലുകളാണ് ഓഗസ്റ്റിനുള്ളിൽ തീർപ്പാക്കാൻ ലക്ഷ്യമിടുന്നത്. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
2017 മുതൽ 2021 വരെയുള്ള ഫയലുകൾ വർഷം തിരിച്ചും, 2017ന് മുമ്പുള്ള ഫയലുകളുടെ ലിസ്റ്റ് പ്രത്യേകവും എടുക്കും. 10നുള്ളിൽ എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ, ആർ.ഡി.ഡി, എ.ഡി തലത്തിലുള്ള കുടിശ്ശിക ഫയലുകളുടെ വിവരങ്ങൾ ഡയറക്ടറേറ്റിൽ അറിയിക്കണം.
13 നകം ഡയറക്ടറേറ്റ് തലത്തിൽ കുടിശ്ശികയുള്ള ഫയലുകളുടെ വിവരങ്ങൾ ശേഖരിക്കണം. എല്ലാ ഓഫീസുകളിലെയും കണക്ക് ക്രോഡീകരിച്ച് 31ന് പട്ടിക തയാറാക്കും. ജൂൺ മാസത്തിൽ എ.ഇ.ഒ തലത്തിൽ അദാലത്ത് നടത്തണം. ജൂലായ് ആദ്യ രണ്ടാഴ്ചകൾ ഡി.ഇ.ഒ തലത്തിലും പിന്നീടുള്ള രണ്ടാഴ്ചകൾ ഡി.ഡി തലത്തിലും അദാലത്ത് സംഘടിപ്പിക്കണം. ജൂലായ് 31നകം ആർ.ഡി.ഡി, എ.ഡി തലത്തിലുള്ള അദാലത്ത് പൂർത്തിയാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |