തിരുവനന്തപുരം: ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് വകുപ്പിന് കീഴിലുള്ള അക്കാഡമിയിൽ ഫയർ ആൻഡ് സേഫ്ടി വിഷയത്തിൽ മൂന്ന് സെൽഫ് ഫിനാൻസിംഗ് കോഴ്സുകൾ ആരംഭിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഫയർ ആൻഡ് റസ്‌ക്യു സർവീസസ് ഡിപ്പാർട്ട്‌മെന്റ്, ഗവൺമെന്റ് ഒഫ് കേരള എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകും. അർഹരായ എസ്.സി - എസ്.ടി വിഭാഗക്കാരുടെ ഫീസ് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് വഹിക്കുന്നതിനനുസരിച്ച് അവർക്കും പരിശീലനം നൽകണം.
ഹൈക്കോടതിയിൽ പരിഭാഷകരുടെ മൂന്ന് തസ്തികകൾ സൃഷ്ടിക്കും. കിഫ്ബിയുടെ ധനസഹായത്തോടെ കൊച്ചി കുണ്ടന്നൂർ ജംഗ്ഷൻ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷന് 10.53 കോടി രൂപയുടെ ഭരണാനുമതി നൽകി.
വിനോദസഞ്ചാര വകുപ്പിന്റെ രണ്ടേക്കറടക്കം ആകെ 3.14 ഏക്കർ ഭൂമി നിബന്ധനകൾക്കു വിധേയമായി വർക്കല ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് (വിവിഡ്) പാട്ടത്തിന് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |