തിരുവനന്തപുരം: ഇന്ത്യയുടെ ഔദ്യോഗിക പതാകയായ ത്രിവർണ പതാകയ്ക്ക് മുൻപ് രാജ്യത്ത് നിലവിലുണ്ടായിരുന്ന പതാകകളുടെ പ്രതീകാത്മക പ്രദർശനം തിരുവനന്തപുരം മ്യൂസിയം പരിസരത്ത് നടന്നു. കുടുംബശ്രീ മിഷൻ വഴി നടപ്പാക്കുന്ന കേന്ദ്രപദ്ധതിയായ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജനയുടെ ഭാഗമായുള്ള തിരുവനന്തപുരം എം.ഇ.എസ് യൂണിറ്റിലെ 32ഓളം അംഗങ്ങളാണ് പരിപാടി അവതരിപ്പിച്ചത്. ഫ്ലാഗ് ഒഫ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ഫ്ലാഗ് ഒഫ് ഫസ്റ്റ് വാർ ഒഫ് ഇൻഡിപെൻഡൻസ്, സിസ്റ്റർ നിവേദിതാസ് ഫ്ലാഗ്, കൽക്കട്ട ഫ്ലാഗ്, ബെർലിൻ ഫ്ലാഗ്, ഹോം റൂൾ ഫ്ലാഗ്, ഫ്ലാഗ് ഓഫ് 1921, സ്വരാജ് ഫ്ലാഗ്, ആസാദ് ഹിന്ദ് തുടങ്ങിയ പതാകകളുടെ മാതൃകകളാണ് പ്രദർശിപ്പിച്ചത്. പതാകയുടെ പ്രദർശനവും ഒപ്പം പതാക നിയമങ്ങളുടെ അവതരണവും നടന്നു. പതാക ഉയർത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങളും പതാക ഉയർത്തുമ്പോഴും ഇറക്കുമ്പോഴും മടക്കേണ്ട രീതിയും പ്രതിനിധികൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു. തമ്പാനൂർ ബസ് ടെർമിനലിലും സെൻട്രൽ റെയിൽവേ സ്റ്റേഷനിലും പരിപാടി നടത്തി. ട്രെയിനർ രഞ്ജിത്, സെന്റർ ഹെഡ് രാജേഷ്, സെന്റർ ഇൻചാർജ് ശശികാന്ത്, അദ്ധ്യാപിക ശ്രീലേഖ, ഡോക്ടർ ഗൗരി എന്നിവർ പങ്കെടുത്തു.
caption: മ്യൂസിയം പരിസരത്ത് സംഘടിപ്പിച്ച പതാക പ്രദർശനത്തിൽ നിന്ന്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |