* പാനിക് ബട്ടണും ഘടിപ്പിക്കും
തിരുവനന്തപുരം: വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് വഴി പ്രതിമാസം 150 വരെ വാഹനങ്ങൾക്ക് അമിതവേഗം സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. ജി.പി.എസ് ഘടിപ്പിച്ച രണ്ടര ലക്ഷത്തിലധികം വാഹനങ്ങളുണ്ട്. ഇതിൽ 23,745 സ്കൂൾ ബസുകളും 2234 നാഷണൽ പെർമിറ്റുള്ള ട്രക്കുകളും 1863 കെ.എസ്.ആർ.ടി.സി ബസുകളുമാണ്. പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴും ഫിറ്റ്നസ് പുതുക്കുമ്പോഴും ജി.പി.എസ് നിർബന്ധമാക്കി.
നിർഭയ പദ്ധതിയുടെ ഭാഗമായി സുരക്ഷാമിത്രയെന്ന നിരീക്ഷണത്തിന് തുടക്കമിട്ടു. വാഹനങ്ങളിൽ ജി.പി.എസിനൊപ്പം സുരക്ഷാ ബട്ടൺ (പാനിക് ബട്ടൺ) കൂടി ഘടിപ്പിക്കും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനാണിത്. യാത്രയ്ക്കിടയിൽ പൊലീസ് സേവനം തേടുന്നതിന് സുരക്ഷാ ബട്ടൺ അമർത്തിയാൽ മതി. രണ്ട് മുതൽ അഞ്ച് വരെ ബട്ടണുകളാണ് ഘടിപ്പിക്കുന്നത്. അപായ സൂചന നൽകുന്നതിന് ഡ്രൈവറുടെ സീറ്റിന് സമീപവും പാനിക് ബട്ടണുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |