തിരുവനന്തപുരം: കേന്ദ്രനയം തിരുത്തിയില്ലെങ്കിൽ ഭാവിയിൽ സംസ്ഥാനത്തിന് ലഭിക്കുന്ന അരി കൂടി ഇല്ലാതാകുമെന്ന് മന്ത്രി ജി.ആർ. അനിൽ. വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. അടുത്ത വർഷം മാർച്ച് 31 വരെ ഗോതമ്പ് കിട്ടില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. മണ്ണെണ്ണ ഘട്ടംഘട്ടമായി നിറുത്തുന്ന സ്ഥിതിയാണ്. മുൻഗണന കാർഡുടമകൾക്ക് മാത്രം ആനുകൂല്യങ്ങൾ നൽകുന്ന കേന്ദ്രനയവും തിരുത്തണം. കേരളത്തിലെ 57 ശതമാനം കാർഡ് ഉടമകളും മുൻഗണന വിഭാഗത്തിൽപ്പെട്ടവരല്ല. ജനങ്ങളുടെ ആവശ്യങ്ങളെ രാഷ്‌ട്രീയമായി ചിത്രീകരിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
കേരള സന്ദർശനത്തിനത്തിയ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. കേരളത്തിൽ വിതരണം ചെയ്യുന്ന ഒരോ മണി അരിയുടെയും വിവരംസുതാര്യമാണ്. ഒരാൾപോലും പട്ടിണി കിടക്കാൻ പാടില്ലെന്നാണ് സർക്കാർ നയം. 2.53 ലക്ഷം മുൻഗണന കാർഡുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ വിതരണം ചെയ്‌തു. 1.72 ലക്ഷം പേർ അനർഹമായ കാർഡുകൾ തിരിച്ചുനൽകി. വാടകയ്‌ക്ക് താമസിക്കുന്നവരും ട്രാൻസ്‌ജൻഡറുകളും ഉൾപ്പെടെ 2.14 ലക്ഷം പേർക്ക് റേഷൻ കാർഡ് നൽകിയെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |