കൊച്ചി: എറണാകുളം മേനക ജംഗ്ഷനിലെ തിരക്ക് നിയന്ത്രിക്കുന്ന ജോലിയിലായിരുന്നു ഹോംഗാർഡ് നാരായണൻ നായർ. ഇതിനിടയിൽ വന്നുനിന്ന കാറിലേക്ക് നോക്കിയപ്പോൾ സന്തോഷത്താൽ നാരായണൻ നായരുടെ കണ്ണ് നനഞ്ഞു. ഒന്നര വയസ് പ്രായമായ കൊച്ചുമകളെ ഒൻപതു മാസങ്ങൾക്കുശേഷം കാണുകയാണ്. പാലക്കാട്ടെ ജോലി സ്ഥലത്തു നിന്ന് ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് മകൻ അനശ്വരൻ നായരും ഭാര്യ ശ്രീസയും ദിത്യയും കൊല്ലത്തെ വീട്ടിലേക്ക് പോകുംവഴിയാണ് മുത്തച്ഛനെ കാണാനെത്തിയത്. സന്തോഷത്താൽ ദിത്യ അമ്മയുടെ കൈയിൽനിന്ന് ചെറു പുഞ്ചിരിയോടെ മുത്തച്ഛന്റെ കൈയിലേക്ക്. മുത്തച്ഛന്റെ തലയിലെ തൊപ്പി വച്ചുകൊടുക്കാൻ കൃസൃതി കാട്ടിയ കൊച്ചുമകളുടെ തലയിലേക്ക് തൊപ്പിവച്ച് കൊഞ്ചിച്ചും നാരായണൻ തെല്ലുനേരം മുത്തച്ഛന്റെ റോളിലായി. മാസ്കുണ്ടെങ്കിലും നാളുകൾക്കുശേഷം കണ്ട സന്തോഷത്താൽ സ്നേഹമുത്തം മുടക്കിയില്ല. റോഡിലെ തിരക്ക് കൂടിയതോടെ കൊച്ചുമകളെ ലാളിച്ച് മതിയായില്ലെങ്കിലും നാരായണൻ നായർ ജോലിയിലേക്കു മടങ്ങി.
ആർമിയിൽ 26 വർഷത്തെ സേവനത്തിനുശേഷം 2009ൽ വിരമിച്ച നാരായണൻ നായർ 2010ലാണ് എറണാകുളം ട്രാഫിക് വെസ്റ്റിൽ ഹോംഗാർഡായത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഭാര്യ ബീന, മക്കൾ അനശ്വരൻ, അന്ദകൃഷ്ണൻ,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |