തിരുവനന്തപുരം: കേരള സർക്കാരിന്റെ സ്റ്റാറ്റ്യൂട്ടറി സ്ഥാപനമായ സംസ്ഥാന ഹൗസിംഗ് ബോർഡിൽ മേയിലെ ശമ്പളവും ജൂണിലെ പെൻഷനും മുടങ്ങിയതായി കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് പെൻഷണേഴ്‌സ് സംയുക്ത സമിതി കൺവീനർ കെ.രവീന്ദ്രൻ നായർ പറഞ്ഞു. സർക്കാർ ഉത്തരവ് പ്രകാരം 254 കോടി രൂപ ബോർഡിന് സർക്കാരിൽ നിന്നും ലഭിക്കാനുള്ളപ്പോഴാണ് ഈ ഗതികേട്. ബോർഡ് ചെയർമാൻ പി.പി.നസീറിനെ പരാതി അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും ബോർഡിന് സർക്കാർ സാമ്പത്തിക സഹായം ഉടൻ അനുവദിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |