SignIn
Kerala Kaumudi Online
Friday, 26 April 2024 11.44 AM IST

മത്സ്യത്തൊഴിലാളി അപകട ഇൻഷ്വറൻസ് ആനുകൂല്യം 15ന്

p

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇൻഷ്വറൻസ് അദാലത്തും ആനുകൂല്യ വിതരണം രണ്ടാം ഘട്ടവലും 15ന് നടക്കും.തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മത്സ്യതൊഴിലാളികൾക്കാണ് അദാലത്ത് .15 ന് രാവിലെ 10 മണി മുതൽ കോഴിക്കോട് വരക്കൽ ബീച്ചിനു സമീപമുള്ള സമുദ്ര കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അദാലത്ത് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.

അപകട മരണങ്ങൾക്കും പൂർണ അവശതയ്ക്കും 10 ലക്ഷം രൂപയാണ് ധനസഹായം. പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനികൾ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭിക്കുന്നതിൽ കാലതാമസം ശ്രദ്ധയിൽപ്പെട്ടതിനാലാണ് അദാലത്ത് നിശ്ചയിച്ചതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തെക്കൻ ജില്ലക്കാർക്കായി തിരുവനന്തപുരത്ത് ഡിസംബർ 28 ന് നടത്തിയ അദാലത്തിൽ 145 അപേക്ഷകളിൽ 89 എണ്ണവും തീർപ്പാക്കിയിരുന്നു. ബാക്കിയുള്ളവ ഉദ്യോഗസ്ഥ തല അദാലത്തുകളിൽ തീർപ്പാക്കും. 8.50 കോടിയുടെ ആനുകൂല്യങ്ങളാണ് അന്ന് അനുവദിച്ചത്.

പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ ധനസഹായം

തിരുവനന്തപുരം: പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനായി നോർക്ക റൂട്ട്സ് ഇതുവരെ 7.96കോടിരൂപ വിതരണം ചെയ്തു. 171 പേർക്ക് ഇതിന്റെ പ്രയോജനം കിട്ടി. രണ്ടുവർഷം വരെ വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയവർക്കാണ് അഞ്ച് ലക്ഷം രൂപവരെ സഹായം നൽകുക.മൂന്ന് ശതമാനമാണ് പലിശ. നാലിലൊന്ന് തുക സബ്സിഡിയായി ഇളവ് ചെയ്തും കിട്ടും. താൽപര്യമുളളവർക്ക് ഇനിയും അപേക്ഷ സമർപ്പിക്കാമെന്ന് നോർക്ക അറിയിച്ചു. ഫോൺ: 18004253939,0091 880 20 12345 .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INSURANCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.