തിരുവനന്തപുരം: ബഡ്ജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിയമസഭയിൽ മറുപടി പറയും. പെട്രോളിയം സെസിൽ ധനമന്ത്രി ഇളവ് പ്രഖ്യാപിക്കുമോയെന്ന് ആകാംക്ഷയുണ്ട്.
രണ്ട് രൂപ പെട്രോളിയം സെസ് ഏർപ്പെടുത്തിയതടക്കമുള്ള നികുതിനിർദ്ദേശങ്ങളിൽ പ്രതിഷേധിച്ച് നാല് പ്രതിപക്ഷ അംഗങ്ങൾ സഭാകവാടത്തിൽ സത്യഗ്രഹം തുടരുകയാണ് . ഇളവിന് സാദ്ധ്യതയില്ലെന്ന സൂചനയാണ് സർക്കാർ വൃത്തങ്ങളും ഇടതുകേന്ദ്രങ്ങളും നൽകുന്നത്. ബഡ്ജറ്റ് ചർച്ചയിൽ ഭരണകക്ഷി അംഗങ്ങളെല്ലാം പെട്രോളിയം സെസിനെ ശക്തമായി പിന്തുണച്ചാണ് പ്രസംഗിച്ചത്. കേരളത്തിന്റെ വരുമാനമാർഗത്തിന് കേന്ദ്രം തടയിടുമ്പോൾ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് തുക കണ്ടെത്താനാണ് സെസ് അടക്കമുള്ള നടപടികളെന്ന് സർക്കാർ വാദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |