തിരുവനന്തപുരം: ഹാരിസൺ മലയാളം ഉൾപ്പെടെ സർക്കാർ ഭൂമി കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട 49 കേസുകളിലും കടുത്ത നിയമ നടപടികളിലേക്ക് കടക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ ആറ് കേസുകളിൽ നിലപാടെടുത്തിട്ടുണ്ട്. മറ്റുളളവയിലും വൈകാതെ നടപടിയെടുക്കും.
ഹാരിസൺ മലയാളമുൾപ്പെടെയുള്ള ഭൂമിയിൽ ആർക്കാണ് പട്ടയമെന്നും, അത് തെളിയിക്കാനുള്ള ബാദ്ധ്യത ആർക്കാണെന്നുമുള്ള പ്രശ്നമുണ്ട്. ഡിജിറ്റൽ സർവ്വേ പൂർത്തിയാകുന്നതോടെ ഇതിന് കൂടുതൽ വ്യക്തത വരും. അതേസമയം, മൂന്നാറിലെ ഭൂമി പ്രശ്നം വ്യക്തതയില്ലാത്തതല്ല. വ്യക്തതയുള്ള സ്ഥലങ്ങളിൽ ഉൾപ്പെടെ ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിൽ സർക്കാർ കൈയിൽ വച്ചാലും, സ്വകാര്യ വ്യക്തികൾക്ക് ഉപയോഗിക്കാം. മൂന്നാറിലെ ഭൂമിയിലും പട്ടയം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |