തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ താരതമ്യപ്പെടുത്തി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാമായണവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശം പിൻവലിക്കുന്നതായും തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.
ആരെയെങ്കിലും മോശക്കാരാക്കാനോ വേർതിരിവ് ഉണ്ടാക്കാനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ല പരാമർശം. മലബാറിൽ ആൾക്കാർ പരസ്പരം പറയുന്ന കഥ ആവർത്തിച്ചെന്നേയുള്ളൂ. മലബാറും തിരുവിതാംകൂറും തമ്മിൽ ഒരു വ്യത്യാസമുണ്ട്, അതിന്റെ പ്രതിഫലനമാണോ തന്റെ രാഷ്ട്രീയരീതി എന്നായിരുന്നു അവരുടെ ചോദ്യം. ഇങ്ങനെയൊരു കഥ ചെറുപ്പത്തിൽ കേട്ടിരുന്നു എന്ന് മറുപടി പറഞ്ഞു. ഇതാണ് സംഭവിച്ചത്. ശശിതരൂരിന് പരിചയക്കുറവുണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നും ട്രെയിനിയാണെന്ന് പറഞ്ഞിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |