തിരുവനന്തപുരം: ഓണം സീസണിൽ പഴം, പച്ചക്കറികൾക്ക് അധിക വില ഈടാക്കുന്ന പ്രവണത തടയുന്നതിനും കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിനും നടപ്പാക്കിയ ഓണസമൃദ്ധി പദ്ധതി ഇത്തവണയും വിജയകരമായെന്ന് കൃഷി വകുപ്പിന്റെ വിലയിരുത്തൽ. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ഹോർട്ടികോർപ്പ് ,വി.എഫ്.പി.സി.കെ എന്നിവയുടെയും നേതൃത്വത്തിൽ 2,000 കർഷക ചന്തകളാണ് ആഗസ്റ്റ് 17 മുതൽ 20 വരെ നാല് സംഘടിപ്പിച്ചത് . 1390 ടൺ പഴം- പച്ചക്കറികൾ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നേരിട്ടും 2230 ടൺ ഹോർട്ടികോർപ്പ് മുഖേനയും 600 ടൺ വി.എഫ്.പി.സി.കെയും കർഷകരിൽ നിന്നു സംഭരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |