കൊച്ചി: കശുഅണ്ടി വികസന കോർപ്പറേഷനിലെ അഴിമതിക്കേസിൽ സി.ബി.ഐക്ക് സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിനെതിരെ കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ ഹർജി ഹൈക്കോടതി ജൂൺ 30ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കശുഅണ്ടി സംഭരണം, വില്പന എന്നിവയിൽ കോടികളുടെ ക്രമക്കേടാരോപിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്കുവിട്ടത്. തുടർന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റും കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി. കെ.എ. രതീഷ് എന്നിവരെ പ്രതിചേർത്ത് കേസെടുത്തു. ഈ കേസിൽ കുറ്റപത്രം നൽകുന്നതിന് പ്രോസിക്യൂഷൻ അനുമതിതേടി സി.ബി.ഐ നൽകിയ അപേക്ഷ വ്യവസായവകുപ്പ് സെക്രട്ടറി നിരസിച്ചതിനെതിരെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |