SignIn
Kerala Kaumudi Online
Thursday, 11 September 2025 11.06 PM IST

'എല്ലാവർക്കും പാടാവുന്ന പാട്ടായിരുന്നില്ല അത്'; ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്ന് സാഹിത്യ അക്കാഡമി, തിരഞ്ഞെടുത്തത് ഹരിനാരായണനെ

Increase Font Size Decrease Font Size Print Page
k-sachidanandan

ത‌‌ൃശൂർ: ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി എഴുതി നൽകിയ കേരള ഗാനം നിരാകരിച്ചതായി കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ. സച്ചിദാനന്ദൻ. കമ്മിറ്റിയംഗങ്ങളാരും പാട്ട് അംഗീകരിക്കാത്തതിനാലാണ് നിരാകരിച്ചതെന്നും അദ്ധ്യക്ഷൻ വ്യക്തമാക്കി.

'ശ്രീകുമാരൻ തമ്പി പാട്ട് എഴുതണമെന്നത് കമ്മിറ്റിയിൽ തീരുമാനിച്ചതാണ്. പാട്ട് കമ്മിറ്റിക്ക് മുമ്പാകെ വച്ചപ്പോൾ അംഗങ്ങൾക്ക് സമ്മതമായിരുന്നില്ല. വീണ്ടും ഗാനം ക്ഷണിച്ചു. വീണ്ടുമെത്തിയ പാട്ടുകളിൽ ഹരിനാരായണൻ എഴുതിയ പാട്ടാണ് കൂടുതൽ നല്ലതാണെന്ന് തോന്നിയത്. ഹരിനാരായണന്റെ നിർദേശിച്ചപ്രകാരം ബിജിപാലായിരിക്കും പാട്ടിന് സംഗീതം നൽകുന്നത്. സംഗീതം നൽകി ചിട്ടപ്പെടുത്തിയ ഗാനം അംഗീകാരം ലഭിക്കുന്നതിനായി വീണ്ടും കമ്മിറ്റിക്ക് മുമ്പാകെ വയ്ക്കും. ഇത് സ്വീകരിക്കപ്പെടുമെന്നാണ് കരുതുന്നത്.

എല്ലാവർക്കും പാടാൻ പറ്റുന്ന വളരെ ലളിതമായ രീതിയിലായിരിക്കും പാട്ട് തയ്യാറാക്കുന്നത്. നിരാകരിച്ച കാര്യം ശ്രീകുമാരൻ തമ്പിയെ അറിയിച്ചോയെന്നത് സെക്രട്ടറിയോട് ചോദിക്കേണ്ടതുണ്ട്. വാട്‌സ്‌ആപ്പ് വഴിയാണ് ശ്രീകുമാരൻ തമ്പി പാട്ട് അയച്ചുതന്നത്. ഗാനം അംഗീകരിച്ചിട്ടില്ലെന്ന വിവരം സെക്രട്ടറി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നാണ് എന്റെ ധാരണ. അതിനുശേഷമാണ് മറ്റുള്ളവരെ സമീപിച്ചത്.

ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളോടും രചനയോടും വളരെ ബഹുമാനമുള്ളയാളാണ് ഞാൻ. എന്നാൽ പാട്ട് തിരഞ്ഞെടുക്കുന്നത് ഒരാളുടെയല്ല, മറിച്ച് കമ്മിറ്റിയുടെ തീരുമാനമാണ്. കമ്മിറ്റിക്ക് സമ്മതമാകാത്ത ഒരുപാട് പ്രയോഗങ്ങളും രീതികളും ശ്രീകുമാരൻ തമ്പിയുടെ പാട്ടിലുണ്ടായിരുന്നു. മാത്രമല്ല, എല്ലാവർക്കും പാടാവുന്ന രീതിയിലുള്ള പാട്ടല്ല എന്ന തോന്നലുമാണ് നിരാകരിക്കാൻ കാരണമായത്. അദ്ദേഹത്തിന്റെ ഗാനലോകത്തെയല്ല മറിച്ച് ഒരു പ്രത്യേക പാട്ടിനെയാണ് നിരാകരിച്ചത്. ഒരു പ്രത്യേക ആവശ്യത്തിനായി ഉതകുന്ന പാട്ടല്ലെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തൽ. സംഗീതവും കവിതയും നന്നായി അറിയാവുന്ന അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.

അക്കാദമിക്കെതിരെയുള്ള തുടർച്ചയായ വിവാദങ്ങളിൽ ഗൂഢാലോചനയുള്ളതായി കരുതുന്നില്ല. ചെറിയ കാര്യങ്ങളെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിവാദങ്ങളാക്കി മാറ്റുന്നതിൽ ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടാകാം'- കെ സച്ചിദാനന്ദൻ വ്യക്തമാക്കി.

അതേസമയം, കേരള ഗാനത്തിൽ തീരുമാനമായിട്ടില്ലെന്നാണ് അക്കാഡമി സെക്രട്ടറി സി പി അബൂബക്കർ പറഞ്ഞത്. കമ്മിറ്റി രൂപീകരിച്ച് യോഗങ്ങൾ ചേരുന്നതേയുള്ളൂ. കമ്മിറ്റി ചേർന്ന്, നല്ല പാട്ട് ലഭിച്ചെന്ന് ഉറപ്പുവരുത്തിയാലേ പാട്ട് സ്വീകരിക്കുകയുള്ളൂ. കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്ന പാട്ടാണ്. അതിൽ കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും എല്ലാം എല്ലാ ആളുകൾക്കും സ്വീകാര്യമായ രീതിയിൽ വരണം. അതിനാലാണ് താമസം ഉണ്ടാവുന്നത്. ശ്രീകുമാരൻ തമ്പിക്ക് വിഷമം ഉണ്ടാക്കുന്ന രീതിയിൽ അക്കാഡമിയിൽ നിന്ന് ഒന്നും ഉണ്ടായിട്ടില്ല. ശ്രീകുമാരൻ തമ്പിയെ ആദരവോടെ മാത്രമേ വിളിച്ചിട്ടുള്ളൂവെന്നും അബൂബക്കർ വ്യക്തമാക്കിയിരുന്നു.

TAGS: K SACHIDANANDAN, SREEKUMARAN THAMPI, KERALA SONG CONTROVERSY, REJECTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.