തൃശൂർ: സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ കെ.മീര (27) 2016ൽ തൃശൂർ ഗവ. എൻജിനിയറിംഗ് കോളജിൽ നിന്ന് മെക്കാനിക്കൽ ബിരുദം നേടി. ബംഗളൂരു എൻ.ഐ.ടിയിൽ അസോസിയേറ്റ് മാനേജരായിരിക്കെയാണ് സിവിൽ സർവീസ് പരീക്ഷ എഴുതണമെന്ന് തീരുമാനിച്ചത്. 2018ൽ തിരുവനന്തപുരത്താണ് പരീക്ഷാപരിശീലനം ആരംഭിച്ചത്. 2019 മുതൽ സ്വന്തമായി പഠിച്ചു.
പരീക്ഷയുടെ അവസാന നാളുകളിൽ ദിവസവും ഒമ്പത് മണിക്കൂറോളം തുടർച്ചയായി പഠിച്ചെന്നും ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും മീര പറഞ്ഞു. നമുക്ക് ചുറ്റും ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ട്. ഈ സമയത്തുതന്നെ സർവീസിൽ ചേരുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും. കേരളാ കേഡർ വേണമെന്നാണ് ആഗ്രഹം. സഹോദരി വൃന്ദ ബംഗളൂരുവിൽ ഗോൾഡ്മാൻ ആക്‌സ് കമ്പനിയിൽ ജോലിചെയ്യുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് മീരയെ അഭിനന്ദിച്ചു. റവന്യു മന്ത്രി കെ.രാജൻ, ജില്ലാ കളക്ടർ ഹരിത വി. കുമാർ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ എന്നിവർ വീട്ടിലെത്തി അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |