ആലപ്പുഴ: മുൻ എം.എൽ.എയും ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ.കെ. ഷാജു കോൺഗ്രസ് വിട്ട് സി.പി.എമ്മിലേക്ക്. 12ന് വൈകിട്ട് അഞ്ചിന് ആലപ്പുഴ ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഷാജുവിനെ പാർട്ടിയിലേക്ക് സ്വീകരിക്കും. കെ.ആർ.ഗൗരി അമ്മയ്‌ക്കൊപ്പം പാർട്ടിവിട്ട ഷാജു 2001,2006 തിരഞ്ഞെടുപ്പുകളിൽ പന്തളത്ത് നിന്ന് ജെ.എസ്.എസിന്റെ എം.എൽ.എയായി. 2011ൽ മാവേലിക്കരയിൽ നിന്നും 2016ൽ അടൂരിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ആറു മാസം മുമ്പ് വരെ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. കോൺഗ്രസ് പുനസംഘടനയിൽ തഴഞ്ഞതും കൊടിക്കുന്നിൽ സുരേഷ് എം.പിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുമാണ് കോൺഗ്രസ് വിടാൻ കാരണമെന്ന് അറിയുന്നു. തനിക്കൊപ്പം ജെ.എസ്.എസ് നേതാക്കൾ ഉൾപ്പെടെ നൂറിലധികം പേർ സി.പി.എമ്മിൽ ചേരുമെന്ന് കെ.കെ.ഷാജു ൃ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |