SignIn
Kerala Kaumudi Online
Monday, 12 January 2026 7.05 AM IST

കോട്ടയം കോട്ടകൾ ഇളക്കാൻ മുന്നണികൾ

Increase Font Size Decrease Font Size Print Page
p

കോട്ടയം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ് (എം) കരുത്തിൽ തങ്ങളുടെ കോട്ടകൾ ഇളക്കിയ ഇടതുമുന്നണിയെ തറപറ്റിക്കാൻ യു.ഡി.എഫിന്റെ ആത്മവിശ്വാസം തദ്ദേശ തിരഞ്ഞെടുപ്പ് ഫലമാണ്. ജില്ലാ പഞ്ചായത്തടക്കം കൈവിട്ടതൊക്കെ തിരിച്ചു പിടിച്ചു. യു.ഡി.എഫിലും എൽ.ഡി.എഫിൽ വൈക്കത്ത് ഒഴികെയും സിറ്റിംഗ് എം.എൽ.എമാർ വീണ്ടും മത്സരിച്ചേക്കും. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കാനുള്ള ആലോചനയും ശക്തം. എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയടക്കം പിടിക്കാനുള്ള മുന്നൊരുക്കത്തിലാണ് ബി.ജെ.പി

നിയമസഭാ തിരഞ്ഞെടുപ്പിൽ ഒമ്പതിൽ അഞ്ചും പിടിച്ചാണ് ഇടതുമുന്നണി ഞെട്ടിച്ചത്. പാലായിൽ ജോസ് തോറ്റെങ്കിലും കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി, ഏറ്റുമാനൂർ, വൈക്കം സീറ്റുകൾ ഇടതു കൈകകളിലായി. കേരളാ കോൺഗ്രസിന്റെ സീറ്റുകളിൽ സിറ്റിംഗ് എം.എൽ.എമാർക്ക് അവസരം കൊടുക്കും. ഏറ്റുമാനൂരിൽ മന്ത്രി വി.എൻ.വാസവൻ വീണ്ടും മത്സരിക്കും. ഇടതിന്റെ ഉറച്ചുകോട്ടയായ വൈക്കത്ത് രണ്ട് ടേം പൂർത്തിയാക്കിയ സി.കെ.ആശയ്ക്ക് പകരം യുവനേതാവ് പി.പ്രദീപ് അടക്കമുള്ളവരെയാണ് സി.പി.ഐ പരിഗണിക്കുന്നത്. കടുത്തരുത്തിയിലേയ്ക്ക് മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും പാലാ വിട്ട് എങ്ങോട്ടുമില്ലെന്ന് ജോസ് കെ.മാണി ആവർത്തിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി (ഡോ.എൻ.ജയരാജ്), പൂഞ്ഞാർ (അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ), ചങ്ങനാശേരി(അഡ്വ.ജോബ് മൈക്കിൾ) എന്നിവർ മത്സരിച്ചേക്കും.

ജോസ് കെ.മാണിയുടെ ഇടതുപ്രവേശത്തോടെ പ്രതിസന്ധിയിലായ യു.ഡി.എഫിന് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും പാർലമെന്റ് ,തദ്ദേശ തിരഞ്ഞെടുപ്പുകളിലും ഉണ്ടാക്കാനായ മുന്നേറ്റം അടിമുടി ഊർജമേകി. കോട്ടയം പാർലമെന്റ് സീറ്റുകൊടുത്ത പശ്ചാത്തലത്തിൽ കേരളാകോൺഗ്രസിന് സിറ്റിംഗ് സീറ്റൊഴികെ ഒന്നുംകൊടുക്കേണ്ടതില്ലെന്ന അഭിപ്രായമുള്ളവരുണ്ട് കോൺഗ്രസിൽ. ചങ്ങനാശേരി, ഏറ്റുമാനൂർ സീറ്റുകൾക്ക് പകരം പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകൾ വച്ചുമാറണമെന്ന അഭിപ്രായമുള്ളവരുമുണ്ടെങ്കിലും നേതൃ ചർച്ചകൾ നടന്നിട്ടില്ല. കോട്ടയം (തിരുവഞ്ചൂർ രാധാകൃഷ്ണൻ) പുതുപ്പള്ളി (ചാണ്ടി ഉമ്മൻ) കടുത്തുരുത്തി (മോൻസ് ജോസഫ്) പാലാ (മാണി സി.കാപ്പൻ) എന്നിവർ മത്സരിക്കും.

പി.സി.ജോർജിന്റെ വരവ് തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിലെ ക്രിസ്ത്യൻ മേഖലകളിൽ ബി.ജെ.പിക്ക് ഗുണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എ ക്ലാസ് മണ്ഡലമായി കാണുന്ന കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, പി.സി.ജോർജ്, എൻ.ഹരി, എന്നീപേരുകളാണ് ഉയരുന്നത്. പാലാ, പൂഞ്ഞാർ, ചങ്ങനാശേരി മണ്ഡലങ്ങളും മുന്നേറ്റം പ്രതീക്ഷിക്കുന്നു.

2021ലെ നിയമസഭാ ഫലം കോട്ടയം

2021ലെ നിയമസഭാ ഫലംപാലാഎം.എൽ.എ: മാണി സി.കാപ്പൻയു.ഡി.എഫ് ഭൂരിപക്ഷം: 15,386 കടുത്തുരുത്തിമോൻസ് ജോസഫ്യു.ഡി.എഫ്4256വൈക്കംസി.കെ.ആശഎൽ.ഡി.എഫ്29122ഏറ്റുമാനൂർവി.എൻ.വാസവൻഎൽ.ഡി.എഫ്14303കോട്ടയംതിരുവഞ്ചൂർ രാധാകൃഷ്ണൻയു.ഡി.എഫ്18743പുതുപ്പള്ളിചാണ്ടി ഉമ്മൻയു.ഡി.എഫ്37719ചങ്ങനാശേരിജോബ് മൈക്കിൾഎൽ.ഡി.എഫ്6059കാഞ്ഞിരപ്പള്ളി:ഡോ.എൻ.ജയരാജ്എൽ.ഡി.എഫ്13703പൂഞ്ഞാർസെബാസ്റ്റ്യൻ കുളത്തുങ്കൽഎൽ.ഡി.എഫ് 16817

TAGS: KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.