തിരുവനന്തപുരം: കേരളത്തിൽ എൻജിനീയറിംഗ് ബിരുദത്തിന് നൽകുന്നത് ബിടെക് ആണ്.എന്നാൽ പശ്ചിമേഷ്യൻരാജ്യങ്ങളിൽ ഇത് സ്വീകാര്യമല്ല. അവിടെ ബി.ഇ.വേണം. ഇൗ അക്ഷര പ്രശ്നങ്ങൾ മൂലം മിടുക്കരായ മലയാളി ഉദ്യോഗാർത്ഥികൾക്ക് അർഹമായ ജോലികിട്ടുന്നില്ല. സർക്കാർ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് ലോകകേരളസഭയുടെ പശ്ചിമേഷ്യൻ വിഭാഗത്തിലെ ചർച്ചയിൽ ആവശ്യമുയർന്നു.കണ്ണൂരിൽ നിന്ന് ഗൾഫിലേക്ക് നേരിട്ട് വിമാനം വേണമെന്നും കരിപ്പൂർ വിമാനത്താവളം വികസിപ്പിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജോൺബ്രിട്ടാസ് എം.പി, എം. എൽ. എമാരായ ടി.പി.രാമകൃഷ്ണൻ, തോമസ് കെ. തോമസ്, ഇ.കെ. വിജയൻ, കുഞ്ഞഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു. ചർച്ചയിൽ 45 പ്രതിനിധികൾ സംസാരിച്ചു. 73 പേർ 200 ലധികം നിർദ്ദേശങ്ങൾ എഴുതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |