തൃശൂർ: മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഒഫ് ചാരിറ്റിയുടെ നാലാമത്തെ സുപീരിയർ ജനറലായി തിരഞ്ഞെടുക്കപ്പെട്ട് മലയാളിയായ സിസ്റ്റർ മേരി ജോസഫ് (71). ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ്. കൊൽക്കത്തയിലുള്ള സഭയുടെ മദർ ഹൗസിൽ 12 നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. മിഷണറീസ് ഒഫ് ചാരിറ്റിയുടെ കേരളം അടക്കമുള്ള ദക്ഷിണമേഖലയുടെ റീജിയണൽ സുപീരിയറായിരുന്നു. ഫിലിപ്പീൻസ്, പോളണ്ട്, പാപുവ ന്യൂഗിനിയ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന കാലത്താണ് കൊൽക്കത്തയിൽ മടങ്ങിയെത്തി ദക്ഷിണമേഖലയുടെ ചുമതല ഏറ്റെടുത്തത്.
മാള പൊയ്യ പാറയിൽ പരേതരായ ദേവസിയുടെയും കൊച്ചുത്രേസ്യയുടെയും മകളാണ്. പൊയ്യ എ.കെ.എം സ്‌കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷം 20ാം വയസിലാണ് മിഷനറീസ് ഒഫ് ചാരിറ്റിയിൽ ചേർന്നത്. മദർ തെരേസയോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. പാപ്പച്ചൻ, ഏലമ്മ, റോസിലി, ആനി, പരേതനായ വർഗ്ഗീസ് എന്നിവരാണ് സഹോദരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |