തിരുവനന്തപുരം: പൗരത്വ പ്രശ്നത്തിന് വേണ്ടത് രാഷ്ട്രീയവും നിയമപരവുമായ പരിഹാരമാണെന്ന് മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ് പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പൗരത്വ ദേദഗതി നിയമത്തെ നിയമസഭയിലടക്കം എതിർത്ത കേരളം അഭിനന്ദനമർഹിക്കുന്നു. ഇന്ത്യയിൽ ഇന്ന് എതിർപ്പിന്റെ സ്വരങ്ങളെ ജയിലിലടയ്ക്കുകയാണ്. ജയിലുകളിലും പൊലീസ് സ്റ്റേഷനുകളിലും മനുഷ്യാവകാശ ലംഘനങ്ങളില്ല എന്നുറപ്പാക്കാൻ കർശനമായ നിരീക്ഷണം ആവശ്യമാണെന്നും ടീസ്ത കൂട്ടിച്ചേർത്തു.
മതേതരരാഷ്ട്രമായ ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി തന്നെ ഒരു മതരാഷ്ട്ര സ്ഥാപനത്തിന് നേതൃത്വം നൽകുന്ന ഗുരുതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ ഏകോപനത്തിലൂടെ മാത്രമേ വർഗീയതയ്‌ക്കെതിരെയുള്ള ചെറുത്തുനിൽപ്പ് സാദ്ധ്യമാവുകയുള്ളൂവെന്ന് എ.എ. റഹീം എം.പി പറഞ്ഞു. സെമിനാറിൽ പി.കെ. ശ്രീമതി അദ്ധ്യക്ഷയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |