തിരുവനന്തപുരം: സർക്കാർ മോചന ഉത്തരവ് വന്നിട്ടും ,കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചനും കുപ്പണ്ണ മദ്യ ദുരന്തക്കേസിലെ പ്രതി തമ്പിക്കും പിഴ ഒടുക്കാൻ പണമില്ലാത്തതിനാൽ പുറത്തിറങ്ങാനായില്ല. ഇരുവരും നെട്ടുകാൽത്തേരി തുറന്ന ജയിലിലെ അന്തേവാസികളാണ്. 30.45 ലക്ഷം രൂപയാണ് മണിച്ചൻ പിഴയൊടുക്കേണ്ടത്.
സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്ന് പുറത്തിറങ്ങിയത് 29 പേർ . ചീമേനി തുറന്ന ജയിലിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ മോചിതരായത്-18 പേർ. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് നാലു പേരും. ആലപ്പുഴ ജിനദേവൻ കൊലക്കേസിൽ ശിക്ഷ അനുഭവിച്ചിരുന്ന ശിവജിയും ഇതിൽപ്പെടും. ഇയാൾ നാലു വട്ടം ജയിൽ ചാടിയിരുന്നു. നെട്ടുകാൽത്തേരിയിൽ നിന്ന് മൂന്ന് പേരും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രണ്ടു പേരും പുറത്തിറങ്ങി. ഇവിടെ മോചന പട്ടികയിലുള്ള ഒരാൾ പരോളിൽ പോയിട്ട് മടങ്ങിവന്നില്ല . വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് രണ്ടു പേർ മോചനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |