കണ്ണൂർ: ആർ.പി.എഫിന്റെയും എക്‌സൈസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിശോധനയിൽ ബംഗളൂരു കണ്ണൂർ യശ്വന്ത്പൂർ എക്‌സ്‌പ്രസിൽ ഉപേക്ഷിച്ച ബാഗിൽ നിന്ന് രണ്ട് കോടി വിലവരുന്ന മാരകമയക്കുമരുന്നായ എം.ഡി.എം.എ കണ്ടെത്തി.
ഇന്നലെ രാവിലെ ഒമ്പതോടെ ജനറൽ കംപാർട്ട്‌മെന്റിന്റെ ആദ്യത്തെ കോച്ചിന്റെ ബെർത്തിനു മുകളിലെ ബാഗിൽ ഏഴ് പായ്ക്കറ്റുകളിലായാണ് 678 ഗ്രാം എം.ഡി.എം.എ ഉണ്ടായിരുന്നത്. പ്രതിയെ കണ്ടെത്താനായില്ല.
ബംഗളൂരുവിൽ നിന്ന് കണ്ണൂരിൽ വിൽപനയ്ക്കെത്തിച്ച മയക്കുമരുന്നാണിതെന്ന് എക്‌സൈസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നു വന്ന രാജധാനി എക്‌സ്‌പ്രസിൽ നിന്ന് 600 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു.
കണ്ണൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്ത്, കണ്ണൂർ ആർ.പി.എഫ് ഇൻസ്‌പെക്ടർ ബിനോയ് ആന്റണി , കണ്ണൂർ ഐ .ബി എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ് , പ്രിവന്റീവ് ഓഫീസർ എം.കെ.സന്തോഷ് , എൻ.വി.പ്രവീൺ, കണ്ണൂർ ഐ .ബി പ്രിവന്റീവ് ഓഫീസർ സി.വി .ദിലീപ് , ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ എം.കെ.സജീവൻ, കണ്ണൂർ റേഞ്ചിലെ സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.പി.സുഹൈൽ, എം.സജിത്ത് , സി.എച്ച്. റിഷാദ് , എൻ.രജിത്ത് കുമാർ, പി.നിഖിൽ, സി .അജിത്ത് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |