കൊച്ചി: ഒരാളെ വെടിവച്ച് കൊന്നതായി മോൻസൺ മാവുങ്കൽ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് പരാതിക്കാർ. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ബംഗളൂരുവിലെ കൂടിക്കാഴ്ചയിലാണ് 'കൊലപാതക കഥ ' പറഞ്ഞത്. മുംബയിൽ നിരവധി സുഹൃത്തുക്കളുണ്ടെന്നും ഒരിക്കൽ അവിടെ വച്ച് ഒരാളെ കൊന്ന് മെട്രോയുടെ പില്ലറിൽ ഇട്ടെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇതു ബോധ്യപ്പെടുത്താൻ മുതുകിൽ വെടിയേറ്റും അടിപിടിയിൽ മുറിവേറ്റും ഉണ്ടായ പാടുകളും കിടപ്പുമുറിയിലെ ഷെൽഫിലുണ്ടായിരുന്ന മൂന്ന് തോക്കുകളും കാണിച്ചു. ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മോൻസണിന്റെ ഭാര്യയും എം.ബി.ബി.എസുകാരായ മകനും മകളും ചേർത്തലയിലെ വീട്ടിലാണ്.ഇവരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. നിർദ്ധനനായിരുന്ന മോൻസൺ ഒരു സുപ്രഭാതത്തിൽ പണക്കാരനായതിന് പിന്നിലെ കഥകളും കോസ്മറ്റോളജിസ്റ്റായി ചമഞ്ഞതും കുടുംബം അറിയാതെ പോകില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |