ചേർപ്പ്: പഴുവിൽ തിരുവാണിക്കാവിൽ ബസ് ഡ്രൈവറെ സദാചാരസംഘം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ അറസ്റ്റിൽ. ചേർപ്പ് പടിഞ്ഞാട്ടുമുറി സ്വദേശികളായ ഫൈസൽ, സുഹൈൽ എന്നിവരാണ് അറസ്റ്റിലായത്. എട്ടംഗ കൊലയാളി സംഘത്തിലെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. കഴിഞ്ഞമാസം 18നാണ് വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ സംഘംചേർന്ന് തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപം വച്ച് ആക്രമിച്ചത്. പരിക്കിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേയാണ് സഹർ മരിച്ചത്. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് സൗകര്യം ഒരുക്കിയെന്ന ആക്ഷേപം ഉയർന്നതോടെയാണ് പ്രതികൾക്ക് സഹായം നൽകിയ രണ്ടുപേരെ പിടികൂടിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ ബന്ധുക്കളെ ചോദ്യം ചെയ്തുതുടങ്ങിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |