മലപ്പുറം : ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട വിഷയത്തിൽ മുസ്ലിംലീഗ് നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത. കഴിഞ്ഞ ദിവസം മുസ്ലിംലീഗ് നേതാക്കൾ നടത്തിയ വ്യത്യസ്ത പ്രതികരണങ്ങൾ ആശയക്കുഴപ്പം വ്യക്തമാക്കുന്നതായിരുന്നു. ഹരിത വിഷയം വീണ്ടും ചർച്ച ചെയ്യുമെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി വ്യാഴാഴ്ച മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ, ഹരിത സംസ്ഥാന കമ്മിറ്റിയെ മാറ്റിയ നടപടി ലീഗ് കൂട്ടായി എടുത്തതാണെന്നും തങ്ങൾ പ്രഖ്യാപിച്ചാൽ തീരുമാനത്തിൽ മാറ്റം വരുത്തുന്ന കീഴ്‌വഴക്കമില്ലെന്നും കുഞ്ഞാലിക്കുട്ടി ഇന്നലെ മലപ്പുറത്ത് പറഞ്ഞു.
26ന് നടക്കുന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് എം.കെ. മുനീറും പ്രതികരിച്ചിരുന്നു. ഉന്നതാധികാര സമിതിയംഗം കെ.പി.എ. മജീദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയതും ചർച്ചകൾക്ക് അവസരമുണ്ടെന്നായിരുന്നു. നീതി തേടി വരുന്നവർക്ക് നീതി ഉറപ്പാക്കുമെന്നും ചർച്ചയുടെ വാതിലുകൾ അടഞ്ഞിട്ടില്ലെന്നുമായിരുന്നു കെ.പി.എ. മജീദ് കുറിച്ചത്. ഇതിന് പിന്നാലെയാണ് തീരുമാനത്തിൽ മാറ്റമില്ലെന്ന സൂചന നൽകി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |