കൊച്ചി: ഹർത്താലിന്റെ പേരിൽ പോപ്പുലർ ഫ്രണ്ടുകാർ നടത്തിയ അക്രമങ്ങളിൽ കേരളം കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിയും ചെണ്ടകൊട്ടി രസിക്കുകയും മറ്റൊരു മഹാൻ ചാലക്കുടിയിൽ കണ്ടെയ്നറിൽ ഉറങ്ങുകയുമായിരുന്നെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.
ആഴ്ചകൾക്ക് മുമ്പ് ആലപ്പുഴയിൽ ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പ്രകടനം നടത്തിയ ആളുകൾക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താൻ സംസ്ഥാന ആഭ്യന്തര വകുപ്പ് അനുമതി നൽകി. ഇതാണ് കേരളത്തിലുടനീളം അക്രമത്തിന് പോപ്പുലർ ഫ്രണ്ടുകാർക്ക് ധൈര്യം നൽകിയത്. ഒരു ഹർത്താലിൽ സംസ്ഥാനത്ത് ഇത്രയേറെ അക്രമം ഉണ്ടാകുന്നത് ആദ്യമായാണ്. ജോസഫ് മാഷിന്റെ കൈവെട്ടിയ ഇസ്ളാമിക ഭീകരവാദികൾക്ക് പൊലീസിന് മുന്നിൽ അഴിഞ്ഞാടാനുള്ള സർവസ്വാതന്ത്ര്യമാണ് ലഭിച്ചത്.
ഇസ്ലാമിക ഭീകരവാദത്തിനെതിരെ രാഹുലിന്റെ നാവുപൊങ്ങാത്തതെന്താണെന്നും മുരളീധരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |