തിരുവനന്തപുരം: എം.എൽ.എമാരുടെ സത്യപ്രതിജ്ഞയ്ക്കും മറ്റുമായി പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം ഈ മാസം 24ന് ചേർന്നേക്കും. 25ന് സ്പീക്കർ തിരഞ്ഞെടുപ്പും രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം 28ന് ഗവർണറുടെ നയപ്രഖ്യാപനവും നടത്താനാണ് ആലോചന. 20ന് വൈകിട്ട് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം സന്ധ്യയോടെ ചേരുന്ന ആദ്യ മന്ത്രിസഭായോഗത്തിലാകും അന്തിമതീരുമാനം
തുടർഭരണമായതിനാൽ നയപ്രഖ്യാപനവും പുതുക്കിയ ബഡ്ജറ്റവതരണവും പേരിന് മാത്രമാകാനാണ് സാദ്ധ്യത. നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കായി സമ്മേളനം തുടരണോയെന്ന് കക്ഷിനേതാക്കളുടെ യോഗത്തിൽ തീരുമാനിക്കും.
സഭയിലെ മുതിർന്ന അംഗമായിരിക്കും പ്രോടേം സ്പീക്കർ.നിയുക്ത എം.എൽ.എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത് പ്രോടേം സ്പീക്കറാണ്.
തൊട്ടടുത്ത ദിവസമാകും സ്പീക്കർ തിരഞ്ഞെടുപ്പ്.
ഭരണകക്ഷിയിൽ നിന്ന് വീണാ ജോർജ്ജിന്റെ പേരാണ് സജീവമായി ഉയരുന്നത്. അങ്ങനെയെങ്കിൽ കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ വനിതാ സ്പീക്കറാകും. സ്ഥാനമൊഴിയുന്ന മന്ത്രിസഭയിലെ അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പരിഗണനാ പട്ടികയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |