തിരുവനന്തപുരം : ഗവർണർ -സർക്കാർ പോരിനിടെ, നിയമസഭ ഡിസംബർ 5 മുതൽ സമ്മേളിക്കുന്നതിനുള്ള മന്ത്രിസഭയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു.
. സമ്മേളനത്തിൽ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ സർക്കാർ അവതരിപ്പിക്കും. ഇതു സംബന്ധിച്ച് അയച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിടില്ലെന്ന് വ്യക്തമായതോടെയാണ്
ബില്ല് കൊണ്ടുവരുന്നത്. സഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയതോടെ, ഓർഡിനൻസ് ഇല്ലാതായി. എന്നാൽ, ബില്ല് നിയമസഭ പാസാക്കിയാലും അതിൽ ഒപ്പിടാതെ ഗവർണർക്ക് പിടിച്ചുവയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കുകയോ ചെയ്യാം. നിലവിൽ നാല് ബില്ലുകൾ ഇത്തരത്തിൽ ഗവർണറുടെ പക്കലുണ്ട്. അതിനാൽ ബില്ല് സഭ പാസാക്കിയാലും ,ഉടനടി ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് പുറത്താക്കാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |