കൊല്ലം: എസ്.എഫ്.ഐ പ്രതിഷേധ മാർച്ചിനിടെ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ വാഹനത്തിന് നേരെ ആക്രമണം. ഇന്നലെ വൈകിട്ട് 5.40ഓടെ ചവറ നല്ലേഴത്ത് മുക്ക് ക്ഷേത്രത്തിന് സമീപമാരുന്നു സംഭവം.
കൊല്ലത്തുനിന്നു ചവറ ടൈറ്റാനിയത്തിലെ യൂണിയൻ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനായി പോകവേയാണ് ആക്രമണം ഉണ്ടായത്. എസ്.എഫ്.ഐ പ്രവർത്തകരുടെ മാർച്ച് ദൂരെ നിന്നു കണ്ട ഡ്രൈവർ ഇടതുവശത്തേക്ക് വാഹനം ഒതുക്കി നിറുത്തി. ഇതിനിടെ അറുപതോളം പേർ വാഹനം വളയുകയും കൈകൾ കൊണ്ടും കൊടി കെട്ടിയ വടികൾ കൊണ്ടും അടിക്കുകയും ചെയ്തു. സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നെങ്കിലും പത്തു മിനുട്ടോളം അക്രമം തുടർന്നു. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. ഗ്ലാസിൽ വടികൊണ്ട് അടിച്ചെങ്കിലും പൊട്ടാത്തതിനാൽ എം.പിക്ക് പരിക്കേറ്റില്ല. വാഹനത്തിന്റെ ബോണറ്റ്, മഡ്ഗാർഡ് എന്നിവയ്ക്ക് സാരമായ കേടുപാടുകളുണ്ടായി. ആർ.എസ്. ഉണ്ണി ഫൗണ്ടേഷന്റെ പേരിൽ ഒരാഴ്ചയായി തനിക്കെതിരെ നടക്കുന്ന നീക്കങ്ങളാണ് അക്രമത്തിന് പിന്നിലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രതികരിച്ചു. ചവറ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |