തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ താത്പര്യമനുസരിച്ച് നോർവ്വേയിൽ നിന്നുള്ള വിദഗ്ദ്ധർ ഇന്നലെ കേരളത്തിലെത്തി. കേരളത്തിലെ മത്സ്യമേഖല നവീകരിക്കാനും പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതൽ ഉത്പാദനവും നേട്ടവുമുണ്ടാക്കാനുള്ള കർമ്മപദ്ധതിയുടെ ആദ്യഘട്ടമായി നോർവേയിലെ വിദഗ്ദ്ധസംഘം പങ്കെടുത്ത ഉന്നതതല ചർച്ച തിരുവനന്തപുരത്ത് നടന്നു.
കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്ൻ സ്റ്റഡീസ് (കുഫോസ്), നോർവേയിലെ നാൻസെൻ എൻവയോൺമെന്റൽ ആൻഡ് റിമോട്ട് സെൻസിംഗ് സെന്റർ എന്നിവയുമായി സഹകരിച്ചാണ് മത്സ്യബന്ധന മേഖലയിലെ പ്രവർത്തനങ്ങൾ നടക്കുക. പുതിയ സങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഈ രംഗത്ത് പരമാവധി ഉത്പാദനക്ഷമത ഉണ്ടാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |