തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ലാപ്ടോപ്പ്, ഇന്റർനെറ്റ് സൗകര്യങ്ങൾ ഉറപ്പുവരുത്താൻ തദ്ദേശ വകുപ്പ്. തദ്ദേശസ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ പി.ടി.എ യോഗം ഓൺലൈനായി ചേർന്ന് സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികളുടെ കണക്കെടുത്ത് പരിഹാരം കാണണം. രക്ഷിതാക്കളുടെ യോഗം വിളിക്കണം.
വിദ്യാഭ്യാസ, പട്ടികവർഗ, വികസന വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായാണ് സൗകര്യം ഉറപ്പാക്കേണ്ടത്. വീടുകളിൽ പഠനസൗകര്യമില്ലെങ്കിൽ പൊതുപഠന കേന്ദ്രങ്ങളിൽ കെ.എസ്.ഇ.ബി, അനർട്ട് മുഖേന സൗകര്യമൊരുക്കും. വീടുകളിൽ പഠനം നടത്തുന്നവർക്ക് 15 ദിവസത്തിലൊരിക്കൽ പൊതുപഠന കേന്ദ്രത്തിൽ സംശയനിവാരണത്തിനായി അദ്ധ്യാപകരെത്തും.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികൾക്ക് ഈ അദ്ധ്യയനവർഷം ഇന്റർനെറ്റ് സൗകര്യത്തിന് റീചാർജ് തുക പ്രതിമാസ പരിധിയോടെ നൽകും. ടി.വി, വൈദ്യുതി,കേബിൾ കണക്‌ഷൻ എന്നിവയുടെ അറ്റകുറ്റപ്പണിക്ക് സന്നദ്ധസേന രൂപീകരിക്കാനും പദ്ധതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |