കൊച്ചി: ചാൻസലർ പദവിയിൽ നിന്നു നീക്കുന്ന ഓർഡിനൻസിൽ ഗവർണർ ഭരണഘടനാനുസൃതമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യവസായ,നിയമ മന്ത്രി പി. രാജീവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഓർഡിനൻസ് ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയയ്ക്കുമെന്നും ഭരണഘടനാ പദവിയലിരിക്കുന്ന ഗവർണറെ പോലൊരാൾ പറഞ്ഞതായി കരുതുന്നില്ല.
ഭരണഘടനാപദവിയിൽ ഇരിക്കുന്നവർക്ക് മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കാൻ കഴിയില്ല. ഗവർണറാണ് ഓർഡിനൻസ് പുറപ്പെടുവിക്കുക. ഗവർണർക്കുവേണ്ടി മന്ത്രിസഭയാണ് ഓർഡിനൻസ് തയ്യാറാക്കുന്നത്. ഓർഡിനൻസ് ഒപ്പിട്ടാലും ഇല്ലെങ്കിലും നിയമനിർമ്മാണത്തിന് നിയമസഭയ്ക്കു തടസമില്ല.
ഭരണഘടനയും നിയമസഭാ ചട്ടങ്ങളും അനുസരിച്ചാണ് നിയമസഭ പ്രവർത്തിക്കുന്നത്. നിയമസഭ എന്തു ചെയ്യണം, ഗവർണർ എന്തു ചെയ്യണം എന്നൊക്കെ ഭരണഘടന പറയുന്നുണ്ടെന്ന് രാജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |