SignIn
Kerala Kaumudi Online
Friday, 26 April 2024 8.21 AM IST

നെല്ല് സംഭരണം വൈകുന്നു, കണ്ണീർ പാടത്ത് കർഷക‌ർ

nellu

കോട്ടയം: പെരുമഴയ്ക്കൊപ്പം മില്ലുകാരുടെ 'കിഴിവ്' ആവശ്യത്തിലും തട്ടി നെല്ല് സംഭരണം വൈകുന്നതോടെ കർഷകർ കഷ്ടത്തിലായി. അപ്പർ കുട്ടനാട്- കുട്ടനാട് ഉൾപ്പെടെ ഭൂരിഭാഗം പാടശേഖരങ്ങളിലും രണ്ടാഴ്ച മുമ്പ് കൊയ്‌തെടുത്ത നെല്ല് കൂനകളായി പാടത്തു കിടക്കുകയാണ്. പലയിടത്തും നെല്ല് കിളിർത്തു തുടങ്ങി. മില്ലുടമകൾക്ക് നൂറു കിലോയ്ക്ക് ഒരു കിലോ അധികം എന്നതായിരുന്നു 'കിഴിവ്' ധാരണ. എന്നാൽ പിന്നീട് കായൽ മേഖലയിൽ അഞ്ചും കരമേഖലയിൽ മൂന്നും കിലോ വേണമെന്ന് മില്ലുടമകൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തർക്കമായതോടെയാണ് സംഭരണം പാളിയത്. ഗത്യന്തരമില്ലാതെ കർഷകർ സമ്മതിച്ചപ്പോഴേക്കും മഴയെത്തി.

കോട്ടയം തിരുവാർപ്പ് പഞ്ചായത്ത് ജെ ബ്ലോക്കിൽ കൊയ്തിട്ട നെല്ല് കിളിർത്തു തുടങ്ങി. ഇവിടെ 1850 ഏക്കറിൽ ഒരു മാസം മുമ്പ് കൊയ്ത് ആരംഭിച്ചിരുന്നു. സംഭരണത്തിന് നാലുമില്ലുകളെയാണ് സർക്കാർ ചുമതലപ്പെടുത്തിയതെങ്കിലും എത്തിയത് രണ്ട് മില്ലുകാർ മാത്രമാണ്. കോട്ടയം ജില്ലയിൽ നെൽകർഷകരുടെ നഷ്ടം 15.33 കോടിയാണ്.

''കളക്ടറടക്കമുള്ളവരോട് പരാതി പറഞ്ഞിട്ടും നടപടിയായില്ല.

സുരേഷ് ജേക്കബ് ,കർഷകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NELLU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.