തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം നൂറ് ദിന പദ്ധതിയിൽ റവന്യു വകുപ്പ് പ്രഖ്യാപിച്ച പട്ടയ വിതരണം ലക്ഷ്യം കവിയും. വിവിധ ജില്ലകളിലായി 15,000 പട്ടയങ്ങൾ വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ഇതിന്റെ ഇരട്ടിയെന്ന ലക്ഷ്യം വച്ചാണ് മേളകളുടെ ക്രമീകരണങ്ങൾ.
പട്ടയ വിതരണത്തിന്റെ സമാപന സമ്മേളനം മേയ് 18 ന് പുനലൂർ പേപ്പർമിൽ പരിസരത്ത് മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്ഘാടനം ചെയ്യും. പേപ്പർ മിൽ വക സ്ഥലത്ത് താമസമുള്ള 1000 കുടുംബങ്ങൾക്ക് അവിടെ പട്ടയം നൽകും. ആദ്യ നൂറ് ദിന പദ്ധതിയിൽ 13,534 കുടുംബങ്ങൾക്ക് പട്ടയം നൽകിയിരുന്നു.
പട്ടയ ഡാഷ്
ബോർഡ്
റവന്യൂ മന്ത്രി കെ. രാജൻ മുൻകൈ എടുത്ത് പട്ടയ വിതരണം വേഗത്തിലാക്കാൻ രൂപം നൽകിയതാണ് പട്ടയ ഡാഷ് ബോർഡ്. ഓരോ വില്ലേജുകളിലും നൽകേണ്ട പട്ടയങ്ങളുടെ എണ്ണം, ഭൂമിയില്ലാത്തവർക്ക് നൽകാനുള്ള ഭൂമിയുടെ ലഭ്യത, കൈവശ ഭൂമിയുണ്ടായിട്ടും പട്ടയം നിഷേധിക്കാനുണ്ടായ കാരണം. ഇനിയും ഭൂമി കിട്ടാനുള്ള സാദ്ധ്യത തുടങ്ങിയ കാര്യങ്ങളാണ് ഡാഷ്ബോർഡിൽ രേഖപ്പെടുത്തുക.
14 ജില്ലകളിൽ 39 കേന്ദ്രങ്ങളിലാണ് പട്ടയമേള സംഘടിപ്പിക്കുന്നത്. കൊടുക്കേണ്ട പട്ടയങ്ങളുടെ എണ്ണത്തിന് ആനുപാതികമായാണ് കേന്ദ്രങ്ങൾ. ഇന്ന് കോഴിക്കോട് ജില്ലയിൽ നാല് കേന്ദ്രങ്ങളിൽ പട്ടയമേള നടക്കും. നാളെ മലപ്പുറത്ത് മൂന്ന് കേന്ദ്രങ്ങളിലും.
ജില്ലകളും തീയതിയും
കേന്ദ്രങ്ങളുടെ എണ്ണവും
□ഏപ്രിൽ: കോഴിക്കോട് -21 (4), മലപ്പുറം-22, മേയ് 12 (3),കണ്ണൂർ 23(4), പത്തനംതിട്ട- 24(2), കോട്ടയം-30, ഇടുക്കി 28 (3).
മേയ് 6 (5) തിരുവനന്തപുരം -3,11(3),ആലപ്പുഴ-6 (1), എറണാകുളം -7(3), പാലക്കാട് -9(1),കാസർകോട്-12(3), തൃശ്ശൂർ-14(3),വയനാട്-16(3), കൊല്ലം-18(1).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |