തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മട്ടന്നൂർ ദാരുസിറാജിൽ ഫർസീൻ മജീദ് (27), തലശേരി പട്ടാനൂർ നാരായണീയം വീട്ടിൽ നവീൻകുമാർ (37) എന്നിവരെ വ്യാഴാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പ്രതികൾക്ക് വിമാനയാത്രയ്ക്കുള്ള സാമ്പത്തിക സഹായം എവിടെ നിന്ന് കിട്ടിയെന്നും കുറ്റകൃത്യത്തിന് പ്രതികളെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോയെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ സമയവും സ്ഥലവും കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പി. വി. ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. ചെയ്യാത്ത കുറ്റങ്ങൾ ചുമത്തിയുള്ള കേസാണെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചില്ല. മർദ്ദിച്ച് ചെയ്യാത്ത കുറ്റങ്ങൾ വീണ്ടും കൂട്ടി ചേർക്കാനാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതെന്ന വാദവും അംഗീകരിച്ചില്ല. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി റിപ്പോർട്ട് നൽകാൻ പൊലീസിനോട് കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |